പണ്ട്
ആനത്തുമ്പികളെ പിടിച്ചണക്കുമ്പോള്‍
പകലിന് ഒരു കുളിര്‍മയുണ്ടായിരുന്നു.
മുത്തശ്ശിക്കഥക്കുമുമ്പ്
പകലിന്റെ ചൂളം വിളി
കാതില്‍ അലയടിക്കും.
ഇന്ന്, കരിഞ്ഞ മനസ്സുകള്‍ക്ക്
പത്ര സാക്ഷ്യം.
ഓരോ പകലും യാത്രയാവുന്നത്
നഗ്നസത്യങ്ങള്‍ അനാവരണം ചെയ്തുകൊണ്ടാണ്.
ഈ പകലിന്
രാത്രിയേക്കാളേറെ പറയാനുണ്ട്....
എം.ആര്‍.കെ കാച്ചടിക്കല്‍
No comments:
Post a Comment