കലയുടെ പ്രതിഫലനം

On 08 July 2010 2 comments


















ഭാഷയും സാഹിത്യവും പഠിച്ച് ആത്മീയമായി സമ്പന്നത നേടണമെന്നും അതാണ് യഥാര്‍ത്ഥ സമ്പത്തെന്നും പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി പറഞ്ഞു. ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയയിലെ സാഹിത്യ സമാജം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയും സാഹിത്യവും നഷ്ടപ്പെട്ടാല്‍ നാം മാനസികമായി ദരിദ്രരാകും. മനുഷ്യനെ മൃഗത്വത്തില്‍ നിന്നുയര്‍ത്തുന്നതാണ് ഭാഷ. അതുകൊണ്ടാണ് 'വായിക്കുക' എന്ന ആഹ്വാനവുമായി സ്രഷ്ടാവ് തുടങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ അല്‍ജാമിഅ ഡയറക്ടര്‍ വി.കെ. അലി അധ്യക്ഷത വഹിച്ചു. ഒ.പി.ഹംസ, കെ.അബ്ദുല്‍ കരീം, സലാം പുലാപ്പറ്റ, ബുശൈറുദ്ദീന്‍ ശര്‍ഖി എന്നിവര്‍ സംസാരിച്ചു. മുദ്ദസിര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളരങ്ങേറി.
ഈ വര്‍ഷത്തെ സാഹിത്യസമാജം ഭാരവാഹികളായി സീനിയര്‍ വിഭാഗത്തില്‍ മുദ്ദസിര്‍, മുഹമ്മദ് നസീബ് എന്നിവരെയും, ജൂനിയര്‍ വിഭാഗത്തില്‍ സല്‍മാന്‍, ഡാനിഷ് എന്നിവരെയും തെരെഞ്ഞെടുത്തു. കുസുമം കൈയ്യെഴുത്തുമാഗസിന്‍ എഡിറ്റര്‍മാരായി ഇഖ്ലീലിനിനെയും മുജ്തബയെയും തെരെഞ്ഞെടുത്തു.

On 24 June 2010 0 comments

അല്‍ ജാമിഅ; അറിവ് സ്വകാര്യ സ്വത്തല്ല, അത് പങ്കുവെക്കാനുള്ളതാണ്, വിജ്ഞാനം മനുഷ്യര്‍ക്കിടയില്‍ വിതരണം ചെയ്യണം. വ്യക്തിസ്വാതന്ത്യ്രത്തെ ഹനിക്കുന്ന അടിമത്തത്തിനെതിരെ നാം പൊരുതണം. എന്ന് ഇന്ത്യന്‍ ലിബറെ യൂസേഴ്സ് ഗ്രൂപ്പ് കൊച്ചിന്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ സമീര്‍ താഹിര്‍ അഭിപ്രായപ്പെട്ടു. ലിബെറോ എന്ന തലക്കെട്ടില്‍ ജൂണ്‍ 20ന് അല്‍ ജാമിഅയില്‍ നടന്ന ഫ്രീ സോഫ്റ്റ് വെയര്‍ സെമിനാറില്‍ സംസാരിക്കുകയാരിന്നു അദ്ദേഹം.
ഫ്രീ സോഫ്റ്റ് വെയറിന്റെ ആവശ്യകതയും പ്രവര്‍ത്തനങ്ങളും അദ്ദേഹം വിവരിച്ചു. തുടര്‍ന്ന് നടന്ന പ്രാക്ടിക്കല്‍ വര്‍ക്കഷോപ്പിനും അദ്ദേഹം നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ഇതോടനുബന്ധിച്ച് ഫ്ളൈ ഫ്രീ എന്ന പേരില്‍ അല്‍ ജാമിഅ ഫ്രീ സോഫ്റ്റ് വെയര്‍ ഗ്രൂപ്പിനും രൂപം നല്‍കി.
അല്‍ ജാമിഅ ഐ. ടി സെന്ററിന്റെ സഹകരണത്തോടെ സംവേദന വേദിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

On 24 July 2009 2 comments

ഇന്റര്നെറ്റ്.

എട്ടുകാലി വലനെയ്യുന്നതും,

മുക്കുവന് വലയെറിയുന്നതും,

വേടന് വലക്കെണിയൊരുക്കുന്നതും,

ഇരകളെ പിടിക്കാന്...

എന്നാലിന്ന്,

ഇരകളുടെ മെജോറിറ്റി

ലോകത്തെ വരിഞ്ഞുമുറുക്കിയ

ആഗോളവലയില്....

മുസഫര് പാറാല്

On 1 comments



Sabith. S

On 1 comments

സാബിത്ത് പുന്നപ്ര.

On 1 comments


സാബിത്ത് കൊപ്പം