കലയുടെ പ്രതിഫലനം

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
On 24 July 2009 2 comments

ഇന്റര്നെറ്റ്.

എട്ടുകാലി വലനെയ്യുന്നതും,

മുക്കുവന് വലയെറിയുന്നതും,

വേടന് വലക്കെണിയൊരുക്കുന്നതും,

ഇരകളെ പിടിക്കാന്...

എന്നാലിന്ന്,

ഇരകളുടെ മെജോറിറ്റി

ലോകത്തെ വരിഞ്ഞുമുറുക്കിയ

ആഗോളവലയില്....

മുസഫര് പാറാല്

On 09 March 2009 0 comments

ണ്ട് 

ആനത്തുമ്പികളെ പിടിച്ചണക്കുമ്പോള്‍ 
പകലിന് ഒരു കുളിര്‍മയുണ്ടായിരുന്നു. 
മുത്തശ്ശിക്കഥക്കുമുമ്പ് 
പകലിന്റെ ചൂളം വിളി 
കാതില്‍ അലയടിക്കും.
ഇന്ന്, കരിഞ്ഞ മനസ്സുകള്‍ക്ക് 
പത്ര സാക്ഷ്യം.
ഓരോ പകലും യാത്രയാവുന്നത് 
നഗ്നസത്യങ്ങള്‍ അനാവരണം ചെയ്തുകൊണ്ടാണ്. 
ഈ പകലിന് 
രാത്രിയേക്കാളേറെ പറയാനുണ്ട്....

എം.ആര്‍.കെ കാച്ചടിക്കല്‍

On 05 March 2009 0 comments

1

മരവിച്ച ജല്‍പ്പനങ്ങള്‍. 
ചിലമ്പിച്ച ഗദ്ഗദങ്ങള്‍. 
ഉറങ്ങാത്ത തേങ്ങലുകള്‍. 
കരി പുരണ്ട പരിഭവങ്ങളുമായി സ്ത്രീ. 
മകനില്‍ നിന്നും അച്ഛനിലേക്കുള്ള ദൂരം. 
ചുളുങ്ങിയ പാത്രമായി മൂലക്ക് - 
അമ്മ മഴവില്ലുതിര്‍ക്കുന്ന കണ്ണുനീര്‍ കണങ്ങള്‍. 
വൃദ്ധ സദനങ്ങളിലെ വിറയാര്‍ന്ന ചുണ്ടുകള്‍.

2

നാളെയുടെ സ്വപ്നങ്ങളറിയാത്ത- 
ചിയേഴ്സിലൊതുങ്ങുന്ന പുരുഷന്‍. 
മരീചികയുടെ യാഥാര്‍ത്ഥ്യം തേടി മനുഷ്യര്‍.
3
എരിയുന്ന അഗ്നിക്കിടയിലമരുന്ന 
ശലഭങ്ങളായി ബാല്യം. 
കരളിന്റെ കനലെരിയുന്ന കൗമാരം. 
തെറ്റിനെ ശരിയാക്കുന്നവരെല്ലാമോ- 
കൂട്ടുകാര്‍. 
വിരിമാറില്‍ വിരിഞ്ഞമര്‍ന്ന  
ശ്വാസം മുട്ടുന്ന പ്രണയം. 
കറുപ്പിലൊതുങ്ങുന്ന ഓര്‍മ്മകള്‍.
എരിയുന്ന കനലായി സ്നേഹം. 
അര്‍ത്ഥമനര്‍ത്ഥമായി മനസ്സ്
നിങ്ങളെ സ്നേഹിക്കാനാവാതെ യുവത്വം.
4
മനസ്സില്‍ കനലായി മതം.
കലാപഭൂമിയില്‍ നിന്നും . 
ചിറകടിച്ചുയരുന്ന നിലവിളികള്‍. 
മരിച്ചാലുമൊടുങ്ങാത്ത പകയുമായി 
വര്‍ഗ്ഗീയത. 
ശബ്ദം, നഷ്ടപ്പെട്ട 
നിരാശയിലാണ്ട ലോകം. 
ഒടുവില്‍, 
ഗോഡ്സെയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. 
ക്ളൈമാക്സ്!

ഇസ് ലാഹ്

On 1 comments

വാക്കില്‍ നിഴലുണ്ട്.

നിലാവുണ്ട്. 
നിഴല്‍ വീഴാത്ത ഭാഷണം 
യോഗിയുടെ ലക്ഷണം. 
നിലാവൂറാത്തതെങ്കിലെ
ദോഷിയുടെ ലക്ഷണം. 
നറുമൊഴിയുള്ളവനൊരു 
മധുരഫല തണല്‍ വൃക്ഷം. 
തെറിമൊഴിയെങ്കിലോ 
ഉലയുന്ന പാഴ് വൃക്ഷം.
വാക്കില്‍ തോക്കൊളിപ്പിച്ചവനത്രെ  
ഭീകരവാദി. 
നാക്കാല്‍  
പൂ പൊഴിക്കുന്നവന്‍ 
സമാധാന സ്നേഹി!

യു.എം.ഫവാസ്, മാറഞ്ചേരി

On 0 comments

റെ അടുപ്പം തോന്നിക്കുന്നതാണീ,
ദൂരക്കാഴ്ചകള്‍. 
തിരക്ക് എന്ന 
അന്ധവിശ്വാസത്തിന് വഴങ്ങി,
എതിര്‍ദിശകളിലേക്ക് നീങ്ങുമ്പോള്‍, 
കണ്ണുകളിടയുമ്പോഴും 
ചുണ്ടുകളില്‍ നിന്ന്- 
ഔപചാരികമായ 
രക്ഷാശംസകള്‍ വീഴുമ്പോഴും 
ഈ രണ്ടിടനെഞ്ചുകള്‍ക്കിടയിലെ 
റേഡിയേഷന്‍, 
ദൈവത്തിന്റെ ചൂരുള്ള 
ചില സന്ദേശങ്ങള്‍  
വഹിക്കുന്നുണ്ട്.  
കൂടിക്കാഴ്ചയുടെ സായൂജ്യമില്ലെങ്കിലും 
നിരാശ തോന്നിക്കാത്ത,  
വിരഹമെന്ന്- വിളിക്കപ്പെടാനറക്കുന്ന 
അകല്‍ച്ചയാണ്
ആ രണ്ടാത്മാക്കള്‍ക്കിടയില്‍. 
ഒട്ടുച്ചത്തില്‍ തന്നെയാണ് 
ഇത്രയും ദൂരത്ത് നിന്ന് 
അവര്‍ മൌനസംഭാഷണം- 
നടത്താറുള്ളത്. 
അവര്‍ പ്രാര്‍ത്ഥിക്കാറുണ്ട്,
ദൈവമേ! 
പരസ്പരം കണ്ട്, 
മതിവരുവോളം സംസാരിച്ച്, 
ആലിംഗനം ചെയ്ത്- 
പിരിയാനുള്ള വക തന്ന്, 
ഞങ്ങളനുഭവിക്കുന്ന 
ഈ സുഹൃദത്തിന്റെ 
സുഖച്ചരട് നീ മുറിച്ചു 
കളയല്ലേ..!

മുഹ്സിന്‍ പരാരി

On 0 comments

രു തീപ്പെട്ടിപ്പൊള്ളല്‍ 

പോലും മേല്‍ക്കാതെ നീയും, 
തീയില്‍ കുരുത്തെന്റെ ജനതയും 
തമ്മില്‍ വേണോ ഒരു മല്‍പ്പിടുത്തം.  
മനുഷ്യമാംസത്തിന്റെ ഗന്ധമാസ്വദിക്കാന്‍ 
നീ വീണ്ടുമെന്റെ മാറിലെത്തിയപ്പോള്‍
മുന്‍തളിര്‍(കാത്തിരിപ്പുകാരന്‍) ചെരിപ്പായി 
തൊടുത്തത് എന്റെ ഖല്‍ബിലെ കനലായിരുന്നു.  

അതിനാല്‍, 
കരുതിയിരിക്കുക 
നോവുള്ളവന്റെ ഓര്‍മ്മകളില്‍ നിന്ന് 
ഒലിച്ചിറങ്ങുന്ന കണ്ണീരിന് 
പെട്രോളിന്റെ ശക്തിയുണ്ട്. 
അതാളിക്കത്തുക തന്നെ ചെയ്യും 
ഫലസ്തീനില്‍ നിന്റാകാശപ്പറവകള്‍ 
തീ തുപ്പി പറന്നകലുമ്പോള്‍ 
ഞാനിനിയും ഒലീവിലയേന്തണമെന്ന്  
പറയാന്‍ നിനക്ക് ലജ്ജയില്ലേ... 
പിറക്കും മുമ്പേ പിടഞ്ഞു മരിച്ച 
ഗുജ്റാത്തിലെയെന്റെ കുഞ്ഞ് 
എന്നറിയപ്പെട്ടത് ഏതഗ്നികുണ്ഡത്തിലാണ് 
തീ തന്റെ സ്വര്‍ണ്ണവിരല്‍ 
കൊണ്ടവനെ താലോലിച്ചിട്ടുണ്ടാവുമോ...  
തീ, 
മനുഷ്യ രോക്ഷത്തിന്റെ 
കനലായ് മാറുന്നിടത്ത് 
മനുഷ്യരെല്ലാം നിശബ്ദരാകും
തീ സംസാരിച്ചുതുടങ്ങും 
നീതിയുടെ പക്ഷത്ത് നിന്ന് 
അത്യുച്ചത്തില്‍...

ഉമര്‍ മുഹമ്മദ് ഫവാസ്